തൃശൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സ്വപ്ന സുരേഷിനെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചു. എന്നാൽ വിയ്യൂരിലെ ജയിലില്‍ വനിതകള്‍ക്ക് മാത്രമായി ബ്ലോക്ക് ഇല്ലാത്തതിനാല്‍ സ്വപ്ന സുരേഷിനെ കാക്കനാട് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ സ്വപ്നയെ വിയ്യൂരിലെ വനിത ജയിലില്‍ എത്തിച്ചു.
പ്രതികളില്‍ പലര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയ സാഹചര്യത്തിലാണ് അതിസുരക്ഷ ജയിലിലേക്ക് മാറ്റിയത്. എന്‍.ഐ.എയും കസ്റ്റംസും അറസ്റ്റ് ചെയ്ത മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദുസലാം തുടങ്ങിയവരെ നേരത്തെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ 20ഓളം പേരെ എന്‍.ഐ.എയും കസ്റ്റംസും പിടികൂടിയെങ്കിലും കെ.ടി. റമീസ്, സന്ദീപ് നായര്‍ തുടങ്ങിയ കേസിലെ പ്രധാന പ്രതികളെ അതിസുരക്ഷാ ജയിലില്‍ കൊണ്ടുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക