ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 3 ന് സ്പേസ് എക്സ് അതിന്റെ പന്ത്രണ്ടാമത്തെ സ്റ്റാര്‍ലിങ്ക് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തില്‍ 60 ഉപഗ്രഹങ്ങള്‍ കൂടി ഈ ദൗത്യം ചേര്‍ത്തു. വിക്ഷേപണ വേളയില്‍ ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ 100 Mbps വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചുവെന്ന് സ്പേസ് എക്സ് അവകാശപ്പെട്ടു.
ഐ.പി.എല്‍ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടും
സ്റ്റാര്‍ലിങ്കിനൊപ്പം സ്പേസ് എക്സ് 12,000 ഉപഗ്രഹങ്ങളെ ഭൂമിയുടെ ചുറ്റുമുള്ള താഴത്തെ ഭ്രമണപഥങ്ങളിലേക്ക് വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇത് ബ്രോഡ്ബാന്‍ഡ് കവറേജ് നല്‍കും. സ്പെയ്സ് എക്സിന്റെ അഭിപ്രായത്തില്‍, നെറ്റ് ലഭിക്കാത്ത സ്ഥലങ്ങളിൽ അതിവേഗ ഇന്റര്‍നെറ്റ് നല്‍കുകയാണ് ലക്ഷ്യം. പ്രാരംഭ പ്രവര്‍ത്തന ശേഷിക്ക് ആവശ്യമായ 400 ഉപഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോള്‍ മൊത്തം 700 ലധികം ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ സ്പേസ് എക്സിന് കഴിഞ്ഞു.
പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഉപഗ്രഹ വിക്ഷേപണം നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയില്‍ സ്പേയ്സ് എക്സ് സേവനം ആരംഭിച്ചു.
ഒരു ഡിഷ് ആന്റിന ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയില്‍ നിന്നും തിരിച്ചും ഡാറ്റാ കൈമാറ്റം നടക്കുന്നത്. തുറസായ ആകാശം ദൃശ്യമാവുന്ന എവിടെയും വെക്കാം. ഈ സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ ഡിഷിന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഉപഗ്രങ്ങള്‍ക്ക് നേരെ സ്വയം ദിശ ക്രമീകരിക്കാന്‍ കഴിയുന്ന മോട്ടോര്‍ ഈ ഡിഷ് ആന്റീനയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക