നൽകാനുള്ള 1800 രൂപ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എംഎസ് ധോണി നൽകിയെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
ഇനി ഈ വിഷയത്തിൽ ഒരു ചർച്ചയുടെ ആവശ്യമില്ലെന്നും ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. “അക്കാര്യം പരിഹരിക്കപ്പെട്ടു. ഇനി അതിലൊന്നും കൂട്ടിച്ചേർക്കാനില്ല. പണമടച്ചതു കൊണ്ട് ആ സംഭവം അവസാനിച്ചു.” എന്ന് അസോസിയേഷൻ സെക്രട്ടറി സഞ്ജയ് സഹായ് പറഞ്ഞു.
പോക്സോ കേസുകളില്‍ ഹൈക്കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിൽ ധോണി 1800 രൂപ അസോസിയേഷന് നല്‍കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത മെമ്പര്‍ഷിപ്പിനായി ധോണി അപേക്ഷിച്ചിരുന്നു. ഇതിന്റെ തുകയായ 10000 രൂപ ചെക്ക് ആയാണ് താരം നൽകിയത്. എന്നാല്‍, ഈ തുകയുടെ ജിഎസ്ടി ആയ 1800 രൂപ നല്‍കിയില്ലെന്നായിരുന്നു അസോസിയേഷന്റെ വിശദീകരണം. തുടർന്ന് ആരാധകർ പിരിവെടുത്ത് പണമടക്കാൻ ശ്രമിച്ചെങ്കിലും അസോസിയേഷൻ ആ തുക സ്വീകരിച്ചില്ല. മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായിട്ടാണ് ആളുകൾ അങ്ങനെ ചെയ്തതെന്ന് സഹായ് കുറ്റപ്പെടുത്തിയിരുന്നു.
തെരുവോര കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി
ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണി ഇപ്പോൾ ഐപിഎലിനായി യുഎഇയിലാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക