കൊച്ചി: കോവിഡ് രോഗികളിൽ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായ പിഎൻബി വെസ്പെർ ലൈഫ് സയൻസിന് ഡ്രഗ് കൺട്രോൾ അനുമതി നൽകി. മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ഒന്നാംഘട്ട പരീക്ഷണം പൂർത്തിയായതിനെത്തുടർന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചത്.
‘ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു, കെട്ടിടം പൊളിച്ചു; പക്ഷെ ഇമേജ് വാനോളം ഉയർന്നു’ : കൃഷ്ണകുമാർ
ലോകത്ത് കോവിഡ് രോഗികളിൽ വാക്സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നായ ഇത്
പൂനെ ബിഎംജെ മെഡിക്കൽ കോളജിൽ ചികിൽസയിലുളള നാല്പത് കോവിഡ് രോഗികളിൽ പരീക്ഷിക്കാനാണ് തീരുമാനം. രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കൽ കോളജുകളിലായി 350 കൊവിഡ് രോഗികളിൽ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
നേരത്തെ വിവിധ കാലയളവുകളിലായി പൂർണ ആരോഗ്യമുള്ള 74 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഒന്നാംഘട്ട പരിശോധന പൂര്‍ണവിജയമായിരുന്നെന്ന് പിഎന്‍ബി വാസ്പര്‍ ലൈഫ് സയന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക