ഭോപാല്‍: മധ്യപ്രദേശില്‍ നാലു കോവിഡ് രോഗികള്‍ മരിച്ചു. ഓക്സിജന്‍ അപര്യാപ്തതയെ തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ നാലു രോഗികളും മരിച്ചത്. ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
കോവിഡ് പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ഏഴുമണിക്കൂറോളം രോഗികൾക്ക് ഓക്സിജന്‍ ലഭിച്ചിരുന്നില്ല. ആശുപത്രിയിലേക്ക് 400 സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു. നാലുപേരുടെയും മരണം ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഓക്സിജന്‍ ലഭിക്കാതെയാണ് ഇവര്‍ മരിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക