ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകാകുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ദ പഠനത്തിലൂടെയുള്ള നിഗമനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍ നിന്നുമുള്ള 170 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കോവ് 2വിന്റെ ഇന്ത്യന്‍ ഉപവിഭാഗമായ 2എ എ2എ ആണെന്ന് നിര്‍ണയിക്കാനും സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
വിദേശ വംശാവലിയില്‍പ്പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ ജില്ലകളില്‍ നിന്നുമെടുത്ത സാംപിളുകളില്‍ നിന്നും ലഭിക്കുന്നത് വിവരപ്രകാരം ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. അദ്ദേഹം വിശദീകരിച്ചു.
അയല്‍സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കും. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കാന്‍ നമുക്കാവണം. മുഖ്യമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക