സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സമ്പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അടച്ചിടലല്ല, നിയന്ത്രണം കടുപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ‘സാമൂഹിക അകലം പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് വലിയ അലംഭാവം വന്നു. രോഗവ്യാപനത്തെ നിസാരമായി കാണരുത്’, മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ 15 പ്രദേശങ്ങള്‍കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചൊവ്വാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, ഡി.ജി.പി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ സംബന്ധിക്കും.
അതേസമയം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക