ഉത്തർപ്രദേശിലെ ഹത്റാസിൽ പത്തൊൻപതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം അപകടകരമെന്ന് ചന്ദ്രശേഖർ ആസാദ്. പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കണം. അവളുടെ നിലവിളിയോ അവളുടെ കുടുംബത്തിന്റെ കരച്ചിലോ പ്രധാനമന്ത്രിക്ക് കേൾക്കാൻ സാധിക്കുന്നില്ല. ഈ നിശബ്ദത പ്രധാനമന്ത്രിക്ക് എത്രനാൾ തുടർന്ന് പോകാനാകുമെന്നും ചന്ദ്രശേഖർ ആസാദ് ചോദിച്ചു.
ചോദ്യം ചെയ്യപ്പെടുമ്പോഴൊന്നും അതിനു പ്രധാനമന്ത്രിയ്ക്ക് മറുപടികളില്ല. ഒന്നിനും ഉത്തരമില്ല. പ്രധാനമന്ത്രിയുടെ ഈ മൗനം തങ്ങളുടെ ഉൾപ്പെടെ രാജ്യത്തെ ഓരോ പെണ്മക്കൾക്കും അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ ജനങ്ങളാണ് പ്രധാനമന്ത്രിയെ പാർലമെന്റിലേക്ക് എത്തിച്ചത്. അതേ സ്ഥലത്താണ് പെൺകുട്ടി അതി ക്രൂരമായി കൊല്ലപ്പെട്ടത്. മാത്രമല്ല, അവളുടെ മൃതദേഹം ചവറുപോലെ അവർ ദഹിപ്പിച്ചുകളഞ്ഞു. ഇത്ര വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടും പ്രധാനമന്ത്രി എന്തെങ്കിലും പ്രതികരിക്കാൻ തയ്യാറായോ എന്നും ആസാദ് ചോദിച്ചു.
ഹത്റാസ് ബലാത്സംഗക്കേസിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക