സഹോദരന്റെ ഭാര്യയോടുള്ള അസൂയയെ തുടര്‍ന്ന് സഹോദരിമാര്‍ രണ്ട് വയസുകാരനെ കൊന്ന് മൃതദേഹം അലമാരയിലൊളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഈ ദാരുണ സംഭവം നടന്നത്.
സെപ്തംബര്‍ 29നാണ് സംഭവം. കുട്ടിയുടെ ആന്റിമാരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ബ്ലാങ്കറ്റ് കൊണ്ട് പൊതിഞ്ഞ് വീടിനുള്ളിലെ അലമാരയിലൊളിപ്പിച്ചതെന്ന് സെന്‍ട്രല്‍ നോയിഡ ഡപ്യൂട്ടി കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാൻ തയ്യാറെടുത്ത് ഇന്ത്യ
സെപ്തംബര്‍ 29ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സുര്‍ജാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയുടെ മൃതദേഹം അലമാരയില്‍ നിന്നും കണ്ടെടുക്കുകയും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
പിങ്കി,റിങ്കി എന്നീ സഹോദരിമാരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തങ്ങളുടെ സഹോദരന്റെ ഭാര്യയായ സപ്നയോട് കടുത്ത അസൂയ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക