പിന്നാക്ക സാമൂഹിക വിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കാനുള്ള സാധ്യത ഇന്ത്യയിൽ വളരെയധികമെന്ന് യു എൻ അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് അധികാരികൾ ശ്രമിക്കേണ്ടത്. ഹത്രാസിലേതുൾപ്പെടെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് യു. എന്നിന്റെ വിലയിരുത്തൽ.
കേസുകളിൽ അതികൃതർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സമയബന്ധിതമായി നീതി ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ യു.എൻ അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക