കോവിഡിനെതിരായ ആന്റിബോഡി ചികിത്സയാണ് ‘ആന്റിസെറ’. ഐസിഎംആറും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡും ചേർന്നാണ് ആന്റിസെറ വികസിപ്പിച്ചത്. ഇപ്പോഴിതാ ‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.
പഠനത്തിന്റെ ഭാഗമായി പത്തു കുതിരകളിലാണ് സാര്‍സ് കോവ് 2 കുത്തിവച്ചത്. മൃഗങ്ങളില്‍ സാര്‍സ് കോവ് 2 കുത്തിവെച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുക്കുന്നത്. 21 ദിവസത്തിന് ശേഷം പ്ലാസ്മ സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചപ്പോഴാണ് ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ലഭിച്ചിരിക്കുകയാണ്.
സ്പെയ്സ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശിവശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക