സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ കഥകളുണ്ടാക്കി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി. കുടുംബാംഗങ്ങൾ അടക്കമുള്ളവർ വ്യാജ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി കാണിച്ചാണ് പരാതി.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. യു.എ.ഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രിയുടേത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വിസിറ്റിങ് വിസയിലെത്തിയ സ്മിത മേനോന് ഔദ്യോഗിക പരിപാടിയില്‍ ചട്ടലംഘനമാണെന്നുമായിരുന്നു ആരോപണം.
സംഭവത്തില്‍ വിദേശകാര്യ വകുപ്പില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. എല്‍.ജെ.ഡി നേതാവ് സലിം മടവൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2019 ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത സ്മിത മേനോന് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക