രാജ്യത്തെയാകെ പ്രതിഷേധത്തിലേയ്ക്ക് നയിച്ച സംഭവമാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ ഉണ്ടായത്. ഹത്രാസിൽ ഇരുപതുകാരിയെ ബലാത്സംഗത്തിനിരയാക്കി അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടിയുടെ മരണത്തിനു ശേഷമുള്ള യുപി പോലീസിന്റെ നടപടിയും ചോദ്യം ചെയ്യലുകൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. സംഭവത്തെ സമ്പാദിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, കേസിൽ പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും. നാൽപതോളം പ്രദേശവാസികളുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മാത്രമല്ല, സംഭവം പുനരാവിഷ്ക്കരിക്കാനുള്ള നടപടിയുണ്ടായേക്കും എന്നാണ് സൂചന. അതിനിടെ സംഭവത്തിന്റെ മറവിൽ വ്യാപക സംഘർഷമുണ്ടാക്കാൻ ഗൂഢാലോചന നടന്നുവെന്നും, നൂറ് കോടി രൂപയുടെ വിദേശഫണ്ട് എത്തിയെന്നുമുള്ള ആരോപണത്തിൽ ഉത്തർപ്രദേശ് പോലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അയ്യോ… പാവം ഉള്ളി! അമിത ലൈംഗിക പ്രദര്‍ശനം; ഉള്ളിയെ തെറ്റിദ്ധരിച്ച് ഫേസ്ബുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക