സി.പി.എം പ്രവർത്തകരെ കൊലപെടുത്താൻ ആർ. എസ്.എസിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾ അകമഴിഞ്ഞ പിന്തുണ നൽകുന്നുവെന്ന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.
100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടതിനെ തുടർന്ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്ക് വിവാദ പരാമർശം നടത്തിയത്. ഐസക്കിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും ഇസ്ലാമി പ്രവർത്തകർ സംഘടനയുടെ രൂപീകരണം മുതൽ ഇന്നേവരെ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഏർപ്പെട്ടതായി ഒരു പരാതി പോലും ഉയർന്നിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. പരാമർശം പിൻവലിച്ചു മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നോട്ടീസ് മുഖാന്തരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക