ലഖ്നോ: ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെകുട്ടിയുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെയാണ് സംസ്കരിച്ചതെന്ന് കുടുംബം. അർദ്ധ രാത്രിയിൽ തങ്ങളെ അടുപ്പിക്കാതെയാണ് മൃതതേഹം കത്തിച്ചതെന്നു കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. സംസ്കാരത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ അനുവദിച്ചില്ല. ജില്ല മജിസ്ട്രേറ്റ് സമ്മര്‍ദം ചെലുത്തി. കേസ് നടത്തിപ്പ് യു.പിക്ക് പുറത്തേക്ക് മാറ്റണമെന്നും സുരക്ഷ ആവശ്യമാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
യു.പി പൊലീസില്‍ വിശ്വാസമില്ല. ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും കുടുംബം പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സഹോദരങ്ങളുമാണ് കോടതിയില്‍ മൊഴിനല്‍കിയത്. അഡ്വ. സീമ കുശ്വാഹയാണ് കുടുംബത്തിനായി ഹാജരായത്.
കേസ് നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക