പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മണിക്പൂരിലാണ് സംഭവം. മണിക്പൂരിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. പീഡന പരാതിയിൽ പോലീസ് യാതൊരു നടപടിയും എടുക്കാത്തതിന് തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
കാട്ടിനുള്ളിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ മുൻ ഗ്രാമത്തലവന്റെ മകൻ ഉൾപ്പെടെയുള്ളവർ പ്രതികളാണ്. അതേസമയം, ഇയാൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പോലീസ് സൂപ്രണ്ട് അറിയിച്ചു. റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക