സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടി പൈപ് ലൈന്‍ സ്ഥാപിക്കാന്‍ 21 ദിവസത്തിനകം അനുമതി നല്‍കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നൽകി. പാചകത്തിനുള്ള പ്രകൃതി വാതകം വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ് പദ്ധതി. റോഡിന്റെ വശങ്ങള് കുഴിച്ച് പൈപ്പിടാന്‍ പൊതുമരാമത്ത് വകുപ്പ് സഹകരിക്കുന്നുണ്ടെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നു സമയബന്ധിതമായി അനുമതി ലഭിക്കാത്തതും കൃത്യമായ മാനദണ്ഡങ്ങള്‍ തയാറാക്കാത്തതുമാണ് തടസ്സമായി നില്‍ക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേരില്‍ മാത്രം; ഐ.സി.എം.ആര് പഠനം പായുന്നത് ഇങ്ങനെ
2015ല്‍ എറണാകുളത്ത് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കളമശേരി, തൃക്കാക്കര നഗരസഭകളിലെ വീടുകളില്‍ ഇപ്പോള്‍ വാതകം എത്തിക്കുന്നുണ്ട്. 2018ല്‍ അനുമതി ലഭിച്ച മറ്റുള്ള ജില്ലകളില്‍ പലയിടത്തും പൈപ്പിടല്‍ ആരംഭിക്കാൻ പോലുമായിട്ടില്ല. കമ്പനിയില്‍ നിന്ന് അപേക്ഷ ലഭിച്ച് 21 ദിവസത്തിനകം അനുമതി നല്‍കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക