22 ദിവസം ബന്ദിയാക്കി രണ്ട് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്ത 15കാരിയെ പോലീസ് രക്ഷപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടാമത്തെയാള്‍ ഒളിവിലാണ്. സംഭവം നടന്നത് ഒഡീഷയിലെ കട്ടക്കിലാണ്. അച്ഛന്റെ മര്‍ദനം താങ്ങാനാകാതെ ജഗത്സിങ്പൂര്‍ ജില്ലക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സഹോദരിയുടെ വീട്ടിലെത്തിയത് മൂന്നാഴ്ച മുന്‍പാണ്.
രാഷ്ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി
സഹോദരിയുടെ വീട് പ്രൊഫെസര്പാദയിലാണ് . എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സഹോദരീ ഭര്‍ത്താവ് പെണ്‍കുട്ടിയോട് തിരിച്ചുപോവണമെന്ന് ആവശ്യപ്പെട്ടു. തിരിച്ച് പോകാന്‍ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതികളിലൊരാളായ സന്തോഷ് ബെഹ്റ പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് സൗഹൃദം നടിച്ച് സന്തോഷ് ബെഹ്റ വീട്ടിലെത്തിക്കാമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത് രാക എന്ന രണ്ടാം പ്രതിയുടെ ഫാംഹൗസിലേക്കാണ് . ഇവിടെ പെണ്‍കുട്ടിയെ മുറിയിലടച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക