ഏറെ പ്രതീക്ഷകളോടെയാണ് ഉണ്ണി മുകുന്ദന്റെ ‘ബ്രൂസ്ലി’ ഒരുങ്ങുന്നത്. ചിത്രത്തിനായി കളരി പഠിക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി. അതിസാഹസിക രംഗങ്ങളുള്ള വൈശാഖ് ചിത്രത്തിനായി കളരി പരിശീലിക്കാന്‍ കണ്ണൂരിലെ മലയോര ഗ്രാമമായ ചെറുപുഴയിലെ പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ സിവിവി കളരിയിലാണ് താരം എത്തിയിരിക്കുന്നത്.
ഒമ്പതു ദിവസത്തോളമാണ് ഉണ്ണി മുകുന്ദന് കളരി പരിശീലിക്കുക. കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം തുടങ്ങിയത്. തെക്കന്‍ ചുവട്, അടിതട, വടക്കന്‍ മെയ്പ്പയറ്റ്, കാലെടുക്കല്‍, കടത്തനാടന്‍ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദന് അഭ്യസിക്കുന്നത്.
വിശപ്പ് എന്താണെന്ന് അറിയാമായിരുന്നു; പപ്പ മരിച്ചതോടെ പഠനം നിര്‍ത്തേണ്ടി വന്നതിനെ കുറിച്ച് മന്യ
ബ്രൂസ്ലിയിലൂടെ നിര്‍മ്മാണരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് താരം. ഉണ്ണി മുകുന്ദന് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കയ്യില്‍ തോക്കേന്തി നില്ക്കുന്ന ഉണ്ണി മുകുന്ദന്റെ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയി പുറത്തെത്തിയത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം അടുത്ത വര്‍ഷം മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന ഒന്നായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക