തിരുവനന്തപുരം: പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്റെ പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. ഓഗസ്റ്റ് 24നു നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്നു വിട്ടു നിൽക്കണമെന്ന വിപ്പ് ഇരുവരും അംഗീകരിച്ചില്ലെന്ന് ആരോപിച്ചാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്കു കത്തു നൽകിയത്. കാരണം കാണിക്കാൻ സ്പീക്കർ ഇരുവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്ന്നാല് ഡാം തുറക്കേണ്ടിവരും
വിപ്പ് താനാണെന്നു കാട്ടി മോൻസ് ജോസഫും സ്പീക്കർക്കു പരാതി നൽകിയിട്ടുണ്ട്. ഏതു വിഭാഗത്തിനെതിരെയാണോ നടപടി, അവരുടെ അംഗങ്ങൾ അയോഗ്യരാവും.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടും അംഗങ്ങളുടെ അഭിപ്രായം തേടിയുമാണ് നോട്ടിസ് നൽകിയതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറുപടി കിട്ടുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും. വിപ്പ് താനാണെന്നു കാട്ടി മോൻസ് ജോസഫ് നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചു. നിയമവശം നോക്കി നടപടികൾ സ്വീകരിക്കും. നടപടി അനിശ്ചിതമായി നീട്ടി കൊണ്ടുപോകാൻ പാടില്ലെന്നു സുപ്രീംകോടതി നിർദേശമുള്ളതിനാൽ വേഗം തീരുമാനമെടുക്കുമെന്നു സ്പീക്കർ പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തെ കൂടെ നിർത്താം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം പുറത്ത്
ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി നടപടിക്കു ബന്ധവുമില്ല. റോഷി പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് മോൻസിന്റെ പരാതി ലഭിച്ചത്. രണ്ടു പേർക്കും പറയാനുള്ളത് കേൾക്കും. അംഗീകരിക്കപ്പെട്ട വിപ്പ് റോഷി അഗസ്റ്റിനാണെന്നും അതു മാറുന്നതിനു യോഗം ചേർന്നതായി അറിയില്ലെന്നും സ്പീക്കർ പറഞ്ഞു. രേഖാമൂലമോ നേരിട്ടോ അഭിഭാഷകൻ വഴിയോ അംഗങ്ങൾക്ക് അഭിപ്രായം അറിയിക്കാം. അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. അതിനാൽ ഏകപക്ഷീയമല്ലാതെ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയും ചിഹ്നവും നൽകിയിരിക്കുന്നത് ഒരു വിഭാഗത്തിനാണ്. ആ വിധിയെ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും അന്തിമതീരുമാനം എടുത്തിട്ടില്ല. ഹൈക്കോടതി തീരുമാനത്തെ കമ്മിഷൻ അംഗീകരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ സ്പീക്കർക്കു പരിഗണിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക