സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരുവനന്തപുരം മെഡി. കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിടത്തിച്ചികില്‍സ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്.
അതേസമയം, എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. വെളളിയാഴ്ചയ്ക്കകം കസ്റ്റംസിനോട് വിശദീകരണം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.
അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല. നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു. എന്നാല്‍ രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്ന് ശിവശങ്കര്‍ പറഞ്ഞു. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കസ്റ്റംസ് നിര്‍ബന്ധിച്ചെന്നും ശിവശങ്കറിന്റെ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക