പാലക്കാട് വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കുടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന് കത്ത് നൽകി. എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണനാണു വി എസ് അച്യുതാനന്ദൻ കത്ത് നല്‍കിയത്.
നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കും; ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് സർക്കാർ
സംഭവത്തിൽ സമഗ്രമായ അന്വഷണത്തിനു പുറമെ, വ്യാജമദ്യ ഉല്പാദനവും വിതരണവും നിര്‍മാര്‍ജനം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഒപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാളയാർ ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന് ഇയാളുടെ മകൻ അരുണ്‍, ശിവന്, രാമന്, മൂര്‍ത്തി എന്നിവരാണ് വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചത്.
ഞാന്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ കാരണം എന്റെ ആര്‍ത്തിയാണ്, ഉദാഹരണ സഹിതം മമ്മൂട്ടി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക