പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഒരോദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില.
രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്. ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്
അതേസമയം സവാളയുടെ വില വര്‍ധന തടയാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങി.
കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കൊവിഡ് വാക്സിന് പരീക്ഷണത്തിന് തെരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
സവാളയുടെ വില കഴിഞ്ഞ പത്ത് ദിവസമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിലവര്‍ധനവ് മുന്‍കൂട്ടി കണ്ട് സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പ്രധാനമായും സവാള കൃഷി ചെയ്യുന്ന കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നാശമുണ്ടായതും വിലവര്‍ധനവിന് കാരണമായെന്ന് അധികൃതര്‍ പറയുന്നു.
37 ലക്ഷം ടണ്‍ സവാള അടുത്ത ദിവസങ്ങളില്‍ മാര്‍ക്കറ്റിലെത്തുന്നത് വില വര്‍ധനവ് ഒരുപരിധിവരെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക