ദമ്മാം: നവംബര്‍ ഒന്ന് മുതലാണ് പരിമിതമായ തോതില്‍ പുറമെ നിന്നുള്ള ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അധികൃതർ. കൊവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചത് രണ്ടാഴ്ച്ച മുൻപാണ്. സൗദിയ്ക്കകത്തുള്ള സ്വദേശികളും വിദേശികളും മാത്രമാണ് നിലവില്‍ ഉംറ നിര്‍വഹിക്കുന്നത്.
യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
വിദേശത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ വിമാനത്താവളത്തിലും ഹറമുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 700 ലേറെ ഉംറ കമ്പനികളാണ് തീര്‍ത്ഥാടകരുടെ സേവനത്തിനുണ്ടാവുക. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകരെ സ്വീകരിക്കുകയും തിരിച്ച് അവരെ യാത്ര അയക്കുകയും ചെയ്യുക.
കൊവിഡ് ചികിത്സയിലായിരുന്ന പ്രതി മഞ്ചേരി മെഡിക്കൽ കോളേജില്‍ നിന്ന് രക്ഷപ്പെട്ടു
മദീനയിലേക്ക് നവംബറോടെ തീര്‍ത്ഥാടക പ്രവാഹമുണ്ടാകുമെന്നത് കണക്കിലെടുത്ത് വനിതകളെ നിയന്ത്രിക്കാന്‍ 99 വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 70,000 തീര്‍ത്ഥാടകര്‍ ഹറമിലെത്തും. നമസ്കാരങ്ങളില്‍ 60,000 പേര്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക