കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗം ഭേദമായ ഒരു ശതമാനം പേരിലാണ് പേസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയത്. രോഗം ഭേദമായവരുടെ ശരീരത്തില്‍ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാൻ സാധ്യതയുണ്ട്.
ശ്വാസകോശം, വൃക്ക, തുടങ്ങിയവയില്‍ വ്യതിയാനം മാറാൻ സമയമെടുക്കും. അവര്‍ക്ക് ദീര്‍ഘകാല ക്ഷീണവും ഹൃദ്രോഹ സാധ്യതയും കൂടുന്നു. രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം നിലനില്‍ക്കുന്നതിനാല്‍ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈൻ തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗം ഭേദമായതിന് ശേഷവും അവശത നീണ്ടു നില്ക്കുകയാണെങ്കില് ഡോക്ടര്‍മാരുടെ സേവനം തേടണം. ആരോഗ്യകരമായ ഭക്ഷണവും ധാരാളം വെളളവും കുടിക്കാൻ ശ്രദ്ധിക്കണം. ഹൈപ്പര്‍ ടെൻഷൻ പോലെയുളള രോഗമുളളവര്‍ കോവിഡിന് ശേഷം കൂടുതല്‍ കരുതല്‍ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനമുളള ജോലികളടക്കം ചെയ്യാൻ പാടുളളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക