തിരുവനന്തപുരം വര്‍ക്കലയില്‍ യുവതിയെ തീകൊളുത്തി കൊന്ന ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റ് ചികില്‍സയിലിരിക്കെ മരിച്ചത്.
ദീപുവിനെയും മാതാവ് സുഭദ്രയെയും പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധന–ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് വര്‍ക്കല പൊലീസ് പറയുന്നു.
വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീകൊളുത്തിയത്.
വിവാഹത്തിന് നിഷയുടെ വീട്ടുക്കാര് നല്കിയ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരില്‍ തുടങ്ങിയ വഴക്കാണ് ക്രൂരകൃത്യത്തില്‍ കലാശിച്ചത്. പതിവായി മദ്യപിച്ചെത്തി ദീപു നിഷയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.
ഗുരുതരമായി പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് സുഭദ്രയെയും അറസ്റ്റ് ചെയ്തു.
കേസില്‍ സുഭദ്രയാണ് ഒന്നാം പ്രതി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര പനവേലി ശ്വദേശിനിയായ നിഷയെ കഴിഞ്ഞ വര്‍ഷമാണ് ദീപു വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക