കണ്ണൂര്‍: തളിപ്പറമ്പിലുള്ള തടി വ്യവസായവുമായി ബന്ധപ്പെട്ട ക്ലസ്റ്ററിന്റെ ഫെസിലിറ്റി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു . ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന് അധ്യക്ഷത വഹിച്ചു. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചില വ്യവസായങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കാനാണ് ക്ലസ്റ്റര്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉല്‍പ്പാദന ചെലവ് പരമാവധി കുറച്ചുകൊണ്ടുള്ള, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. ക്ലസ്റ്ററുകളില്‍ വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏകീകൃതമായി ലഭ്യമാക്കാനാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍.
പിണറായി കണ്വെന്ഷന് സെന്റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
സംസ്ഥാനത്ത് ഇതുവരെ 15 ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പതിനൊന്നാമത്തേതാണ് തളിപ്പറമ്പ് താലൂക്കിലെ പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയിലേത്. മരം അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെ വിവിധ ഘടകങ്ങള്‍ നിര്‍മ്മിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍, മരത്തടി സംസ്കരണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍, അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ചെറിയ തടിക്കഷ്ണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുക, പരിശീലനം നല്‍കുക തുടങ്ങിയ അനുബന്ധ സേവനങ്ങളും കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ഭാഗമായി നല്‍കും.
കണ്ണൂര്‍ ജില്ലയില്‍ 400 ഓളം എംഎസ്എംഇ യൂണിറ്റുകള്‍ തടി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 53 യൂണിറ്റുകളുടെ കണ്‍സോഷ്യമാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ നടപ്പാക്കുന്നത്. 11 കോടി 65 ലക്ഷം രൂപയുടേതാണ് പദ്ധതി. എം എസ് എം ഇ മന്ത്രാലയത്തിന്റെ എം. എസ്. ഇ. – ക്ലസ്റ്റര്‍ വികസന പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 70 ശതമാനം തുക ഗ്രാന്റായി നല്കി. 20 ശതമാനം സംസ്ഥാന സര്‍ക്കാരും 10 ശതമാനം കണ്സോഷിയവും വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക