മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഷങ്ങളായി അറിയാവുന്ന വ്യക്തിയാണ് രവീന്ദ്ര. അന്വേഷണ ഏജന്‍സി വിളിപ്പിച്ചതുകൊണ്ട് കുറ്റംചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്നും മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്്ട്രീയപ്രേരിതം എന്ന് പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എന്ഫോഴ്മെന്റിനെതിരെ കേസെടുക്കാനുളള പൊലീസ് നീക്കം പാളി. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് നിയമപരമെന്ന് പൊലീസിനോട് ഇ.ഡി. സെര്‍ച്ച് വാറന്റ് ഉണ്ടായിരുന്നെന്ന് ഇ.ഡിയുടെ വിശദീകരണം. വിശദീകരണം തേടിയ ശേഷം കേസെടുക്കാനായിരുന്നു പൊലീസ് നീക്കം.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭീക്ഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിനീഷിന്റെ കുടുംബവും,, റെയ്ഡ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. ലഹരികടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ ബാങ്ക് കാര്‍ഡ് ഉദ്യോഗസ്ഥര്‍ ബംഗ്ലൂരുവില്‍ നിന്നെത്തിച്ച് വ്യാജതെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചു. ഇക്കാരണത്താല്‍ രേഖകളില്‍ ഒപ്പിട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക