ഡൽഹി: സർക്കാർ പിന്തുണയോടെ വികസിപ്പിക്കുന്ന കോവിഡ് സാധ്യതാ വാക്സീൻ കണക്കുകൂട്ടിയതിലും നേരത്തേ പുറത്തുവരുമെന്നു സൂചന. 2021 ഫെബ്രുവരിയിൽ ഇന്ത്യയിൽ തദ്ദേശീയ വാക്സീൻ വരുമെന്നാണു കരുതുന്നത്.
അവസാനഘട്ട പരീക്ഷണങ്ങൾ ഈ മാസം ആരംഭിക്കുമെന്നും വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഇതുവരെയുള്ള പഠനമെന്നും മുതിർന്ന ശാസ്ത്രജ്ഞൻ വാർത്താ ഏജൻസി റോയിട്ടേഴ്സിനോടു പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചു സ്വകാര്യ കമ്പനി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ആണു രാജ്യത്തിനു പ്രതീക്ഷയാകുന്നത്. ‘വാക്സിൻ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ട്.
അടുത്ത ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് തുടക്കത്തോടെ ലഭ്യമാകുമെന്നാണു പ്രതീക്ഷ’– കോവിഡ് ടാസ്ക് ഫോഴ്സ് അംഗം കൂടിയായ മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രജനികാന്ത് പറഞ്ഞു.
മൂന്നാംഘട്ട പരീക്ഷണങ്ങൾ അവസാനിക്കും മുൻപുതന്നെ ആളുകൾക്കു കോവാക്സിൻ ഷോട്ടുകൾ നൽകാമോ എന്നു തീരുമാനിക്കേണ്ടതു കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്ന് ഐസിഎംആറിന്റെ റിസർച്ച് മാനേജ്മെന്റ്, പോളിസി, പ്ലാനിങ്, കോർഡിനേഷൻ സെൽ മേധാവി കൂടിയായ രജനികാന്ത് വ്യക്തമാക്കി.
ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർക്കായി വാക്സീന് അടിയന്തര അംഗീകാരം നൽകുന്നതു സംബന്ധിച്ചു സർക്കാർ ആലോചിക്കുന്നതായി സെപ്റ്റംബറിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക