ബംഗളൂരു ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിൽ വന്ന പണം മുഴുവൻ ബിനീഷ് കോടിയേരിയുടേതാണെന്ന് ഇ.ഡി. ബിനീഷിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നത് അനൂപും ബിനീഷുമാണ്.
ബിനീഷിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഡാറ്റ നശിപ്പിച്ച നിലയിലാണെന്നും ഇത് തിരിച്ചെടുക്കുമെന്നും ഇ.ഡി വ്യക്തമാക്കി. ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി 4 ദിവസം കൂടി നീട്ടിയിരുന്നു. അതേസമയം ബിനീഷ് കോടിയേരി പെതുപ്രവര്ത്തകനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
അര്‍ണബിന് ജാമ്യമില്ല; കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈക്കോടതി
ആരോപണം ഏത് പാര്‍ട്ടി വേണമെങ്കിലും അന്വേഷിക്കട്ടെ. ബിനീഷ് തെറ്റ് ചെയ്തോ ഇല്ലയോയെന്ന് കോടതി തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് ഇപ്പോള്‍ സംസ്ഥാരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക