തിരുവനന്തപുരം: സ്വര്‍ണക്കടത്തും ലൈഫ് മിഷൻ അഴിമതിയും തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കാന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം. പ്രദേശിക വിഷയങ്ങള്‍ക്കൊപ്പം അതേ പ്രാധാന്യത്തോടെയോ അതിന് മുകളിലോ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ ചര്‍ച്ചയാക്കണമെന്നാണ് തീരുമാനം.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീന് എം.എല്‍.എയെ അറസ്റ്റ് ചെയ്തു
വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കില്‍ സി.പി.എം. പ്രചാരണത്തെ പ്രതിരോധിക്കാനായില്ലെന്നും രാഷ്ട്രീയകാര്യ സമതിയില്‍ വിമര്‍ശനമുയര്‍ന്നു. ജോസഫ് വിഭാഗത്തിന് അവര്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളെല്ലാം നല്‍കുമെന്നും യോഗത്തിൽ തീരുമാനമായി.
എന്നാല്‍ മാണി വിഭാഗം മത്സരിച്ച സീറ്റുകളെല്ലാം വേണമെന്ന ആവശ്യം അംഗീകരിക്കേണ്ട എന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ അഭിപ്രായം. പുതിയ ഘടകകക്ഷികളുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കക്ഷികളെ യു.ഡി.എഫിലേക്ക് പ്രവേശിപ്പിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക