ഫിലിപ്പൈൻസിന് പിന്നാലെ വാംകോ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് വിയറ്റ്നാം. അതേസമയം ഫിലിപ്പൈന്‍സിൽ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. 22 പേരെ കാണാതായിട്ടുണ്ട്.
മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വിയറ്റ്നാമിലെ തീരദേശ പ്രദേശങ്ങളില്‍ നാശം വിതച്ച് തുടരുകയാണ്.
ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് വാംകോയെന്നും ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്നും വിയറ്റ്നാം പ്രധാനമന്ത്രി ഗുയെൻ ഷുവാൻ ഫുക് പറഞ്ഞു.
ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ നിന്നും 4,68,000 ആളുകളെ മാറ്റി പാര്‍പ്പിക്കാനായി തീരുമാനിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വര്‍ഷത്തെ 13ാമത്തെ കൊടുങ്കാറ്റാണ് വാംകോ. തുടര്‍ച്ചയായുള്ള കൊടുങ്കാറ്റും മറ്റ് പ്രകൃതിക്ഷേഭങ്ങളും മൂലം വിയറ്റ്നാമിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക