അഡ്വ എ. ജയശങ്കറുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സി.പി.ഐ.എമ്മിന്റെ ബഹിഷ്കരണം പിന്‍വലിക്കുന്നത് ജയശങ്കര്‍ അടക്കമുള്ളവരില്‍ ചിലരുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിന്‍മേലായിരുന്നെന്ന് ഷംസീര്‍ പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീര്‍ ഇറങ്ങിപ്പോയത്. മുസ്ലീം ലീഗിനായി പി.കെ ഫിറോസും ബി.ജെ.പിയ്ക്കായി കെ.പി പ്രകാശ് ബാബുവുമായിരുന്നു ജയശങ്കറിനും ഷംസീറിനും പുറമെ പാനലിലുണ്ടായിരുന്നത്.
ജയശങ്കറുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഏഷ്യാനെറ്റടക്കമുള്ള ചാനലുകളോട് മുന്‍കൂട്ടി അറിയിച്ചതാണെന്നും ഷംസീര്‍ പറഞ്ഞു.
നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞ് സി.പി.ഐ.എം ചാനല്‍ ബഹിഷ്കരിച്ചിരുന്നു.
ജൂലൈ 20 നാണ് ചാനല്‍ അവതാരകര്‍ ചര്‍ച്ചകളില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് സി.പി.ഐ.എം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരണം ആരംഭിച്ചത്. പിന്നീട് ഒക്ടോബര്‍ 16 നാണ് സി.പി.ഐ.എം ബഹിഷ്കരണം അവസാനിപ്പിച്ചത്.
https://www.facebook.com/212212688804281/videos/708697536415795/?__cft__[0]=AZUXn4GIuunUzqPNYsJ-VG5Gz9Y2J6vG8tDI3nScXEPNmgf-bwZGzzVLXC4cGsqknnO0rS5CwE7hyHuMPZWbxvMn7UX6rpEkINha4PnnK8wCNCNpEwWcZmpbdwBhyWlarJj9O8IR3XTs7City4QJzKDO
പ്രതികരിക്കാൻ ഇവിടെ എഴുതുക