കൊച്ചി: കൊറോണ നെഗറ്റീവായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും. അടുത്തയാഴ്ച കൊച്ചിയില്‍ വിളിച്ചു വരുത്തി രവീന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്ന കഴിഞ്ഞ 6ന് കൊറോണ പോസിറ്റീവായതോടെ രവീന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം. ശിവശങ്കറുമായി നടത്തിയ ഇടപാടുകള്‍, കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളില്‍ ചെലുത്തിയ സ്വാധീനം എന്നിവയാണ് സി.എം രവീന്ദ്രനില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്നത്.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളുടെ ലക്ഷ്യം വെളിപ്പെടുത്തി പ്രോസിക്യൂഷന്
മുഖ്യമന്ത്രി പിണറായി വിജയനുമായും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായും അടുത്ത ബന്ധമുള്ളയാളാണ് സി.എം രവീന്ദ്രന്. ഒപ്പം മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക