കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. 13 ദിവസമായി പോക്കോയ തങ്ങള്ഡ ഒളിവിലാണ്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎയ്ക്കൊപ്പം നൂറിലേറെ കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി രണ്ട് ആഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
‘നിങ്ങൾ ഒരു കാർ അപകടം മനഃപൂർവം സൃഷ്ടിക്കുക, ആ സമയത്ത് നിങ്ങളുടെ പാൻറ് നനയും’: കാർ അപകടം വ്യാജമാണെന്ന ആരോപണത്തിനെതിരെ നടി ഖുശ്ബുവിന്റെ ട്വീറ്റ്
അതേസമയം റിമാൻഡിൽ കഴിയവെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കമറുദ്ദീൻ എംഎൽഎക്ക് കഴിഞ്ഞ ദിവസമാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. എംഎൽഎക്ക് ആൻജിയോ പ്ലാസ്റ്റി ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കമറുദ്ദീനെ ശസ്ത്രക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
ഇതിനിടെ കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പൂക്കോയ തങ്ങൾ തന്നെ വഞ്ചിച്ചുവെന്നാണ് കമറുദ്ദീൻ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കമറുദ്ദീൻ കോടതിയിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക