സ്വർണക്കളളക്കടത്തിലെ കളളപ്പണ ഇടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബർ രണ്ടിലേക്ക് മാറ്റി. അന്നേദിവസം ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും.
പൊലീസ് നിയമ ഭേദഗതിയിലെ ആദ്യ പരാതി നൽകി കോൺഗ്രസ്
ശിവശങ്കറെ കഴിഞ്ഞ മാസം 28നാണ് എൻഫോൻഴ്സ്മെന്റ് അറസ്റ്റുചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എൻഫോഴ്സ്മെന്റിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേത് കൂടിയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. ഇ ഡി യുടെ വാദങ്ങൾ നിഷേധിച്ച് ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തളളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക