ഫുട്ബോള്‍ പ്രേമികളെയും ആരാധകരേയും കടുത്ത വേദനയിലാഴ്ത്തി ഇതിഹാസം ഇന്നലെ രാത്രി വിടവാങ്ങി. ഇങ്ങ് കേരളക്കരയില്‍ പോലും ആ വേദനയുടെ അലയടിക്കുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്ബാണ് ലോകം മുഴുവന്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാതെ വിയോഗവും.
കേരളത്തിനും ഉണ്ട് മറഡോണയെ നേരിട്ടു കണ്ട ഓര്‍മകള്‍. 2012 ല്‍ അദ്ദേഹം കണ്ണൂരില്‍ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഒന്നടങ്കം ലോകകപ്പ് മത്സരം നേരിട്ട് കാണുന്ന ആവേശത്തിലായിരുന്നു. അന്ന് മറഡോണ പങ്കെടുത്ത ചടങ്ങിന്റെ അവതരാകയായിരുന്ന രഞ്ജിനി ഹരിദാസും ആ ഓര്‍മകള്‍ പങ്കുവെക്കുന്നു. ചടങ്ങില്‍ മറഡോണയ്ക്കൊപ്പം ചുവടുവെക്കുന്ന ചിത്രത്തിനൊപ്പമാണ് രഞ്ജിനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെ കുറിച്ച് വാചാലയായാത്. താന്‍ അവതരിപ്പിച്ച ഏറ്റവും ചടുലവും രസകരവുമായ ചടങ്ങായിരുന്നു അതെന്ന് രഞ്ജിനി പറയുന്നു.
വാക്സിന് ലഭ്യമാകാതെ സ്കൂള്‍ തുറന്നേക്കില്ല
മറഡോണയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് 2012 ലെ ആ ചടങ്ങാണ്. അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്തതും ചുംബനം നല്കിയതും ഓര്‍ക്കുമ്ബോള്‍ ഇപ്പോള്‍ ആവേശത്തേക്കാള്‍ കനത്ത ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് കുറിപ്പില്‍ രഞ്ജിനി പറയുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കാത്തിരിക്കുമ്ബോള്‍ മറഡോണയുടെ അടുത്ത് നില്‍ക്കാനുള്ള അവസരം ലഭിച്ച താനും ആവേശത്തിലായിരുന്നു. സന്ദര്‍ശം നടത്തിയ എല്ലായിടത്തും സ്വന്തം പ്രഭാവലയം തീര്‍ക്കാന്‍ അദ്ദേഹത്തിനായി. ഒരു രാജാവിനെ പോലെ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു.- രഞ്ജിനി അനുസ്മരിച്ചു.
2012 ല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മറഡോണ കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ അദ്ദേഹം താമസിച്ച ഹോട്ടല്‍ മുറി ഇന്നും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ബ്ലൂ നൈല്‍ ഹോട്ടലിലെ 309-ാം നമ്ബര്‍ മുറിയില്‍ മറഡോണ ഉപയോഗിച്ച വസ്തുക്കള്‍ ഇന്നും അതേ പോലെ സൂക്ഷിച്ചിരിക്കുകയാണ് ഹോട്ടല്‍ ഉടമ രവീന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക