ഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ. മധ്യപ്രദേശിലെ റാത്ലാമിലാണ് സംഭവം. ഗോവിന്ദ് സോളങ്കി,ഭാര്യ ശാർദ, മകൾ ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഇവരെ അയൽവാസികൾ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നിട്ടും വീട്ടിൽ നിന്ന് ആരുടെയും ശബ്ദം പുറത്തേക്ക് കേട്ടില്ല. ഇതേത്തുടർന്നാണ് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചത്.
കൃത്യം നടന്നത് ബുധനാഴ്ചയാണെന്നാണ് പൊലീസിന്റെ നിഗമനം. ‘ദോവോത്തായിനി ഏകാദശി’ ആയിരുന്നതിനാൽ എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കാറുണ്ട്. അതിനിടെയാണ് കുറ്റവാളി കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അയൽവാസികളും പടക്കമാണെന്നേ കരുതിയിട്ടുണ്ടാവൂ.
കുടുംബവുമായി പരിചയമുള്ള ആളാണ് കൃത്യം നടത്തിയതെന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക