പത്തനാപുരം: മുന്‍ പി.എയുടെ അറസ്റ്റിനും ജാമ്യത്തിനും ശേഷം കഴിഞ്ഞ ദിവസം കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിലെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ എം.എല്‍.എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തുകയായിരുന്നു വിജിലന്‍സ് റെയ്ഡിന്റെ ലക്ഷ്യം.
തന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയതില്‍ കടുത്ത അതൃപ്തിയിലാണ് ഗണേഷ് കുമാര്‍. കേരള കോണ്‍ഗ്രസ് ബി നേതൃത്വത്തിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. സി.പി.എം നേതൃത്വത്തിന്റെ അനുമതിയോടെയാണ് എം.എല്‍.എയുടെ ഓഫിസില്‍ പരിശോധന നടത്തിയതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമുള്ള അനുമാനത്തിലാണ് കേരള കോണ്‍ഗ്രസ്.
അതുകൊണ്ടു പാര്‍ട്ടിക്കുള അതൃപ്തി ഇടതു മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തല്ക്കാലം പരസ്യപ്രതികരണം വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കാസര്‍കോട്ടെത്തി ഭീഷണിപ്പെടുത്തിയതിനാണ് ഗണേഷിന്റെ മുന്‍ പി.എ. പ്രദീപിനെ പൊലീസ് അറസ്റ്റു ചെയ്തത്.
കര്‍ശന ഉപാധികളോടെയാണ് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതി കഴിഞ്ഞ ദിവസം പ്രദീപിന് ജാമും നല്‍കിയത്. നേരത്തെ പ്രദീപിന്റെ കൊട്ടാരക്കര കോട്ടാത്തലയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക