കൊച്ചി: കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ഗൃഹനിര്‍മ്മാണത്തിനുള്ള സിമന്റ് മുഴുവന്‍ സൗജന്യമായി നല്കുന്ന പദ്ധതിയായ പ്രൊജക്റ്റ് നമന്‍ പ്രമുഖ സിമന്റ് നിര്‍മ്മാതാവായ ശ്രീ സിമന്റ് തുടക്കം കുറിച്ചു. കരസേന വെസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ അലോക് ക്ലേര്‍ പിവിഎസ്എം വിഎസ്എം ഉദ്ഘാടനം നിര്‍വഹിച്ചു.
1971‑ലെ ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ ഓര്‍മയ്ക്കായി വിജയ് ദിവസമായി ആചരിക്കുന്ന ഡിസംബര്‍ 16‑ന് മുന്നോടിയായാണ് കമ്പനി ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 1999 ജനുവരി 1‑നും 2019 ജനുവരി 1‑നും ഇടയില്‍ സൈനിക നടപടികള്‍ക്കിടെ ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4000 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടിനുള്ള സിമന്റാണ് കമ്പനി നല്‍കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീ സിമന്റിന്റെ പ്ലാന്റുകളില്‍ എവിടെ നിന്നും ഇവര്‍ക്ക് സിമന്റ് എടുക്കാം. ശ്രീ സിമന്റിന്റെ ഈ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇത് മാതൃകയാവുമെന്നും ചടങ്ങില്‍ സംസാരിച്ച ലെഫ്. ജനറല്‍ അലോക് ക്ലേര്‍ പറഞ്ഞു.
ഗൃഹനിര്‍മ്മാണത്തിലെ പ്രധാന ചേരുവയാണ് സിമന്റെന്നും വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള ഗൃഹനിര്മാണത്തില് ഇങ്ങനെ എളിയ രീതിയില്‍ പിന്തുണ നല്കാന് സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ശ്രീ സിമന്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് ബംഗൂര്‍ പറഞ്ഞു.
സംസ്ഥാനത്ത് ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളു !
കേന്ദ്രീയ സൈനിക് ബോര്‍ഡ്, രാജ്യ സൈനിക് ബോര്‍ഡുകള്‍, ജില്ലാ സൈനിക് ബോര്‍ഡുകള്‍, പ്രതിരോധ വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
പദ്ധതിയിലെ ആദ്യഅവകാശികള്ക്കുള്ള സിമന്റ് റിലീസ് ഓര്‍ഡറുകള്‍ സുനിതാദേവി, സുദേഷ് എന്നിവര്‍ ഏറ്റുവാങ്ങി. സിമന്റ് കമേഴ്സ്യല്‍ പ്രസിഡന്റ് സഞ്ജയ് മേത്ത, ജോയിന്റ് പ്രസിഡന്റ് അര്‍വിന്ദ് ഖിച എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
1979‑ല്‍ രാജസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സിമന്റ് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സിമന്റ് നിര്‍മ്മാതാക്കളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക