ടി-20യില്‍ ഇന്ത്യയുടെ അപരാജിത മുന്നേറ്റം പത്താം മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് മറ്റൊരു റെക്കോഡുകൂടി നേടി. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-0ന് ഇന്ത്യ നേടിയപ്പോള്‍ അവര്‍ക്കെതിരായ, ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും പരമ്പര നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന പദവിയാണ് കൊഹ്ലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഡു പ്ലിസിസ് മാത്രമാണ് ഓസ്ട്രേലിയക്കെതിരേ ഈ നേട്ടം മുമ്പ് സ്വന്തമാക്കിയിട്ടുള്ളത്.
വിരാട് കൊഹ്ലി, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനവും ശിഖര്‍ധവാന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഞായറാഴ്ച സിഡ്നിയില്‍ നടന്ന രണ്ടാം ടി-20യില്‍ ഓസ്ട്രേലിയയുടെ 195 എന്ന വിജയലക്ഷ്യം മറികടക്കുന്നതിനും പരമ്പര നേടുന്നതിനും ഇന്ത്യയെ സഹായിച്ചത്.
ഇതിനൊപ്പം കൊഹ്ലി പുതിയ ചില റെക്കോഡുകളും കുറിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരേ ടി-20 പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണത്. എം.എസ്.ധോണി ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകള്‍ നേടിയിരുന്നെങ്കിലും ഇംഗ്ലണ്ടിനും ന്യൂസിലാന്ഡിനുമെതിരേയുള്ള കളികളില്‍ നിന്ന് പിന്മാറിയിരുന്നു.
വിരാട് കൊഹ്ലി 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടി-20 പരമ്പരകളില്‍ വിജയിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍വെച്ച് സമ്പൂര്‍ണമായി പരാജയപ്പെടുത്തി 5-0ന് പരമ്പര നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരേ നടക്കുന്ന പരമ്പരകൂടി നേടിയതോടെ കൊഹ്ലി മറ്റൊരു നേട്ടം കൈവരിക്കുകയായിരുന്നു.
ഓസ്ട്രേലിയയില്‍ ടി-20 പരമ്പര നേടിയ കൊഹ്ലിയുടെ ടീം ഏകദിനത്തിനു പിന്നാലെ 2018-19ല്‍ ടെസ്റ്റ് പരമ്പര നേട്ടവും സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക