ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം മാരകമാണെന്ന് വിശ്വസിക്കാൻ തക്ക തെളിവുകളില്ലെന്ന് ഇന്ത്യൻ വംശജനായ അമേരിക്കൻ സർജൻ ജനറൽ വിവേക് മൂർത്തി.
സാധാരണ കോവിഡ് വൈറസുകളേക്കാൾ എഴുപത് ശതമാനം അധികം പകരുന്നതാണെങ്കിലും പുതുതായി ജനിതകാമാറ്റം ഉണ്ടായ വൈറസുകൾക്കെതിരെ കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്ടന്ന് പകരുന്ന വൈറസാണ് ഇതെന്ന് തോന്നുന്നെങ്കിലും, ഇത് ബാധിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വൈറസുകളേക്കാൾ മാരകമാണെന്ന് പറയാൻ തെളിവുകളില്ലെന്നാണ് വിവേക് മൂർത്തി പറയുന്നത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വളരെ വേഗത്തിൽ പടരുന്നുവെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക