കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രങ്ങൾ കടുപ്പിക്കുന്നു. കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. അത്യാവശ്യങ്ങൾക്കല്ലാതെ ഒരു വാഹനത്തെയും നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോളേജുകൾ ജനുവരിയിൽ തുറക്കും, അൻപതു ശതമാനം വിദ്യാർത്ഥികളുമായി പ്രവർത്തനം
മുനിസിപ്പൽ പരിധികളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന കർഫ്യു ഇനി മുതൽ മറ്റ് സ്ഥലങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഡിസംബർ എട്ടിന് ശേഷം സംസ്ഥാനത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധിത കോവിഡ് പരിശോധന നടപ്പിലാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക