കാര്‍ഷിക നിയമങ്ങള്‍ക്കായി ഒരു വര്‍ഷം ചോദിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷം നടപ്പാക്കിയിട്ട് കര്‍ഷകര്‍ക്ക് ഗുണകരമല്ലെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പഞ്ചാബിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ കേരളത്തില്‍ എപിഎംസികള്‍ തുടങ്ങാത്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടതുപാര്‍ട്ടികളെ പരിഹസിച്ച് ചോദിച്ചു. ആറു സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിച്ചു.
പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി 18,980 കോടി രൂപ 9 കോടി കര്‍ഷകരുടെ അക്കൗണ്ടിലെത്തി. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് ഒാണ്‍ലൈന്‍ ആശയവിനിമയത്തിലൂടെ മോദി അടിവരയിട്ടു. മിനിമം താങ്ങുവിലയും എപിഎംസികളും ഇല്ലാതാകില്ലെന്നും കര്‍ഷകരുടെ ഭൂമി ആരും തട്ടിയെടുക്കില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കര്‍ഷകരെ പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി തെറ്റിദ്ധരിപ്പിക്കുകയാണ്. സമരം ചെയ്യുന്നവരില്‍ യഥാര്‍ഥ കര്‍ഷകരുമുണ്ട്. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ പ്രതിപക്ഷം ഇവന്റ്മാനേജ്മെന്റ് നടത്തുകയാണ്. വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ബംഗാളിനെ നശിപ്പിച്ചവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഇവര്‍ എന്തുകൊണ്ട് കേരളത്തില്‍ എപിഎംസികള്ക്കായി സമരം ചെയ്യുന്നില്ലെന്ന് ഇടത് പാര്‍ട്ടികളെ വിമര്‍ശിച്ച് മോദി
ബംഗാളില്‍ പിഎം കിസാന്‍ സമ്മാന്‍ നിധി രാഷ്ട്രീയ താല്‍പ്പര്യം മൂലം നടപ്പാക്കിയിട്ടില്ലെന്ന് മമത ബാനര്‍ജിയെ കടന്നാക്രമിച്ച് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിസംബോധന കര്‍ഷകരിലേയ്ക്ക് എത്തിക്കാന്‍ കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റില്‍ എ.ബി വാജ്പേയിയുടെ ജന്മവാര്ഷിക പരിപാടിക്കിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി എംപിമാരുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക