മുംബൈ: 44കാരിയെ കൂടെ താമസിക്കുന്നയാള്‍ കഴുത്തുഞെരിച്ച് കൊന്നു. 12 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന മരപ്പണിക്കാരനാണ് കഴുത്തുഞെരിച്ച് കൊന്ന ശേഷം മരണം ഉറപ്പാക്കാന്‍ ഭാരമുള്ള വസ്തു ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
മുംബൈ വര്‍ളിയിലാണ് സംഭവം. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പ്രകോപനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. അടുത്തിടെയാണ് സെന്‍ട്രല്‍ മുംബൈയിലേക്ക് ഇരുവരും താമസം മാറ്റിയത്.
ബുധനാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് 44 കാരിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കാനാണ് ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതെന്നും പൊലീസ് പറയുന്നു. പ്രതി ഒളിവിലാണ്. പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക