തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയോടെ തമ്മിലടി തുടങ്ങിയ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിളിക്കാന്‍ ആഹ്വാനം ചെയ്ത് തലസ്ഥാനത്തുടനീളം ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ഫ്ളക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നഗരത്തില്‍ പലയിടങ്ങളിലും കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലും രാഹുല്‍ ഗാന്ധിയുടെ പടവും രാഹുലിനെ വിളിക്കൂ, ഗ്രൂപ്പിസം അവസാനിപ്പിക്കൂ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയതും പോസ്റ്ററില്‍ കാണാം.
മുമ്പ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത് ആരുടെയെങ്കിലും പേരില്‍ ആയിരുന്നില്ല. ഇത്തവണ കോണ്‍ഗ്രസ്സ് നവജീവന്‍ മൂവ്മെന്റ് എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ പേരോട് കൂടിയാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.
ഗാന്ധിജി പോരാടി, നെഹ്രു പടുത്തുയര്‍ത്തിയ, ഇന്ദിരയും, രാജീവും പരിശ്രമിച്ച ആധുനിക ഇന്ത്യയെ രക്ഷിക്കാനും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ രക്ഷിക്കാനും രാഹുല്‍ വരണം എന്നാണ് ബോര്‍ഡുകളിലെ മറ്റൊരു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക