തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കാലാവധി അവസാനിച്ച വാഹനരേഖകൾ പുതുക്കാനുളള സമയം നീട്ടിനൽകാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത മാർച്ച് 31 ന് മുമ്പ് പുതുക്കിയാൽ മതികും.
ഇതുസംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി.
ട്രെന്ഡിനൊപ്പം പത്തനംതിട്ടയും! ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇനി രേഷ്മ മറിയം റോയ്
ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും മാർച്ച് 31 വരെ സാധുവായി കണക്കാക്കും. 2020 ഫെബ്രുവരി മുതൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു.
മാർച്ച് 30നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകൾ പുതുക്കുന്നതിനുള്ള സമയം ഡിസംബർ 30വരെ നീട്ടി നൽകിയിരുന്നു. ഇതാണിപ്പോൾ മാർച്ച് 31വരെ വീണ്ടും നീട്ടിയത്.
ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകൾ, ടാക്സികൾ തുടങ്ങിയ വാഹനങ്ങളെയെല്ലാം കോവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വാഹന രേഖകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ചരക്കു വാഹനങ്ങളുടെയുടെയും സ്വകാര്യ ബസുകളുടെയും ഉടമകൾ സംസ്ഥാന — കേന്ദ്ര സർക്കാരുകളെ സമീപിച്ചിരുന്നു. സർക്കാരും ഇതു സംബന്ധിച്ച ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചു.
അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ തീരുമാനം വന്നത്. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിലും കാലാവധി നീട്ടി മോട്ടോർവാഹനവകുപ്പ് ഷെഡ്യൂൾ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക