അന്തരിച്ച നടന് അനില്‍ നെടുമങ്ങാടുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ബിജു മേനോന്. തന്റെ വേഷം ശരിയാക്കുക എന്നതു മാത്രമായിരുന്നു ആ നടന്റെ ലക്ഷ്യമെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബിജു മേനോന് പറഞ്ഞു.
‘നീണ്ട ഷെഡ്യൂളായിരുന്നു അയ്യപ്പനും കോശിയുടേത്. പല തവണ ഞാന്‍ മുറിയിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും അനില്‍ ഒഴിഞ്ഞുമാറി. സൗഹൃദങ്ങളെക്കാളും വ്യക്തിബന്ധത്തേക്കാളും ഉപരിയല്ല സിനിമയെന്നും ഞാന്‍ ഓര്‍മ്മിപ്പിച്ചു. അന്നു രാത്രി ഷാജുവും ഞാനും അനിലും എന്റെ മുറിയില്‍ക്കൂടി. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായി. കെട്ടിപ്പിടിച്ച് ഉമ്മ തന്നാണ് അനില്‍ പോയത്’ ബിജു മേനോന് ഓര്‍ക്കുന്നു.
കോവിഡ് മൂലം ബ്രേക്ക് വന്നില്ലായിരുന്നുവെങ്കില്‍ അനില്‍ ഇന്ന് ഏറ്റവും തിരക്കുളള നടന് ആയി മാറുമായിരുന്നു എന്നും ബിജു മേനോന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക