കൊറോണ വ്യാപനം കാരണം മാസങ്ങളോളം വീടിനുള്ളിൽ കഴിയേണ്ടി വന്നത് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളെ മാനസികമായി ബാധിച്ചതായി പഠന റിപ്പോർട്ട്. ഐസൊലേഷനിലുള്ള മാസങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളും കഷ്ടപ്പാടുകളും ഉറക്കക്കുറവും ഉത്കണ്ഠയും വിഷാദവും കൂടുതൽ അനുഭവിച്ചതായാണ് പഠനം വ്യക്തമാക്കുന്നത്.
ഹോട്ട്കിസ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ടും കാൽഗറി സർവകലാശാലയിലെ ഗവേഷകരും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
മരവിക്കുന്ന തണുപ്പില്‍ ആഹാരം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ; മുട്ട മുതല്‍ ന്യൂഡില്‍സുവരെ ഇവിടെ ഉറഞ്ഞു നില്ക്കും, വൈറലായി ചിത്രങ്ങള്‍
മാർച്ച് 23 നും ജൂൺ 7 നും ഇടയിൽ 573 കാനഡക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനത്തിലധികം പേർക്ക് ഉറക്കക്കുറവുള്ളതായി കണ്ടെത്താനായി.
39 ശതമാനത്തിലധികം പേർക്ക് കോവിഡ്ക്കാലത്ത് ഉറക്കമില്ലായ്മ വർധിച്ചതായും റിപ്പോർട്ട് ഉണ്ട്. എല്ലാവരിലും തന്നെ ഉത്കണ്ഠയും മാനസികസമ്മർദവും കൂടുതലായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക