ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയവും മതപരമായ ഏകീകരണവും കേരളം അംഗീകരിച്ചിട്ടില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. മതേതര സ്വഭാവമുള്ള ഒരാളും ബിജെപിയെ പിന്തുണക്കില്ല. അതിനാലാണ് ബിജെപിക്ക് വലിയ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനാകാതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഏത് കാലഘട്ടത്തേക്കാള്‍ മികച്ച ജനകീയ അംഗീകാരം ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ കിട്ടി.വലിയ തോതിലുള്ള ശിഥിലീകരണത്തിലേക്ക് യുഡിഎഫ് പോവുകയാണ്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടുകൂടി യുഡിഎഫിന്റെ തകര്‍ച്ച ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 24 മുതല്‍ 31 വരെ ഗൃഹ സന്ദര്‍ശന പരിപാടി നടത്തും. ജനങ്ങളുമായി ആശയ വിനിമയം നടത്തും. സാധാരണ മനുഷ്യന്റെ താല്പര്യം സംരക്ഷിച്ച് കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന ഈ സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി പങ്കുവക്കാനും ബന്ധം സ്ഥാപിക്കാനും ഗൃഹസന്ദര്‍ശനം സഹായകരമായി മാറും.
കര്‍ഷക സമരത്തെ പിന്തുണച്ചുള്ള രാജ്ഭവന് മുന്നിലെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.പഞ്ചായത്തുകള്‍ തോറും സമരത്തോട് അഭിവാദ്യം അര്‍പ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക